തദ്ദേശ ഉപതെരഞ്ഞെടുപ്പ്; സംസ്ഥാനത്താകെ എൽഡിഎഫ് മുന്നേറ്റം

single-img
18 May 2022

സംസ്ഥാനത്തെ 42 വാർഡുകളിലേക്കുള്ള തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മുന്നേറ്റം. 18 ഇടത്ത് എല്‍.ഡി.എഫ് വിജയിച്ചു. ഏഴ് സീറ്റുകള്‍ പിടിച്ചെടുത്തുടുത്തു. അതേസമയം, തൃപ്പുണിത്തുറ നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ എൻഡിഎ പിടിച്ചെടുത്തു. ഇളമനത്തോപ്പ്, പിഷാരിക്കോവില്‍ ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് എഇടതിന് തിരിച്ചടി നേരിട്ടത്.

കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറിൽ അഞ്ചിടത്തും എൽഡിഎഫ് വിജയിച്ചു. ഇടതുമുന്നണി യു.ഡി.എഫിൽ നിന്നും രണ്ടും, ബിജെപിയിൽനിന്ന് ഒരു വാർഡും പിടിച്ചെടുത്തു. കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. സുരക്ഷിത ഭൂരിപക്ഷത്തോടെ നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തി.

മലപ്പുറം ജില്ലയിലാവട്ടെ മൂന്നിൽ രണ്ടിടത്ത് യു ആലംകോട് പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോൾ വള്ളിക്കുന്ന് യുഡിഎഫ് സിറ്റിങ്ങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എവിടെയും ഭരണമാറ്റമില്ല.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ നഗരസഭ 35ാം വാർഡ് ബിജെപി നിലനിർത്തി. സുരേഷ് ആർ. നായർ 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇതോടെ ഇവിടെ ഭരണത്തിൽ എത്താനുള്ള ഇടത് സാധ്യതയില്ലാതായി. കണ്ണൂര്‍ ജില്ലയില്‍ ആറ് തദ്ദേശവാര്‍ഡുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഒരിടത്തും അട്ടിമറി നടന്നിട്ടില്ല. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഇടതുമുന്നണി വിജയിച്ചു. പഞ്ചായത്ത് ഭരണം നിര്‍ണയിക്കുന്ന ഫലമാണിത്.

കക്കാട് സിറ്റിങ്ങ് സീറ്റ് യുഡിഎഫ് നിലനിര്‍ത്തി. ഇവിടെ ഭൂരിപക്ഷം നിലനിര്‍ത്താനായത് അഭിമാനകരമായ നേട്ടമായി. ഇടുക്കിയിൽ മൂന്നിടങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. അയപ്പൻകോവിലിൽ എൽഡിഎഫും ഇടമലക്കുടിയിൽ ബിജെപിയും സീറ്റ് നില നിർത്തിയപ്പോൾ ഉടുമ്പന്നൂരിൽ യുഡിഎഫിൻ്റെ സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.