നിര്‍മാണത്തകരാറൊ അശ്രദ്ധയൊ അല്ല; കൂളിമാട് പാലത്തിന്റെ ബീം ചരിയാന്‍ കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാർ
നിർമ്മാണത്തിലുണ്ടായിരുന്ന കൂളിമാട് പാലത്തിന്റെ ബീം ചരിയാന്‍ കാരണമായത് അത് ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഹൈഡ്രോളിക് ജാക്കികളില്‍ ഒന്ന് പൊടുന്നനെ തകരാറിലായതുകൊണ്ടാണെന്ന് ഊരാളുങ്കല്‍ സര്‍വീസ് സെസൈറ്റി അറിയിച്ചു.നിര്‍മാണത്തകരാറൊ അശ്രദ്ധയൊ അല്ല, മറിച്ച് നിര്‍മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാര്‍ മാത്രമാണ് സംഭവിച്ചത്.
നേരത്തെ തന്നെ വാര്‍ത്ത ബീമുകള്‍ തുണുകളില്‍ ഉറപ്പിക്കുന്നത് തൂണിനു മുകളില്‍ ഉറപ്പിക്കുന്ന ബെയറിങ്ങിനു മുകളിലാണ്. അതിനുവേണ്ടിബീം ഉയര്‍ത്തിനിര്‍ത്തും. എന്നിട്ട് അതിനടിയില്‍ ബെയറിങ് പാഡ് വച്ച് കാസ്റ്റിങ്ങും സ്‌റ്റ്രെസിങ്ങും ചെയ്യുമെന്നും ഊരാളുങ്കല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
പിന്നാലെ ബീം മെല്ലെ താഴ്ത്തി അതിനു മുകളില്‍ ഉറപ്പിക്കും. ഇതാണു രീതി. ജാക്കികള്‍ ഉപയോഗിച്ചാണ് ഒരു ബീം ഉയര്‍ത്തി നിര്‍ത്തുന്നത്. ഇവ പ്രവര്‍ത്തിപ്പിച്ചാണ് ബീം താഴ്ത്തി തിരികെ ഉറപ്പിക്കുന്നതും. ഇപ്രകാരം ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഒരു ബീം ഉറപ്പിക്കാനായി താഴ്ത്തുന്നതിനിടെ അതിനെ താങ്ങിനിര്‍ത്തിയിരുന്ന ജാക്കികളില്‍ ഒന്ന് പ്രവര്‍ത്തിക്കാതാകുകയായിരുന്നു.
ഇതൊടുകൂടി ആ ബീം മറുവശത്തേക്കു ചരിഞ്ഞു. ഈ നിര്‍മ്മാണത്തില്‍ ഒരു സ്പാനിനെ(സ്ലാബിനെ) താങ്ങിനിര്‍ത്താന്‍ മൂന്നു ബീമുകളാണു വേണ്ടത്. അതില്‍ ഒരു അരികിലെ ബീമാണ് ചാഞ്ഞതെന്നും ഊരാളുങ്കല്‍ പറഞ്ഞു.