ദിലീപ് പ്രതിയായ കേസുകളിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിയന്ത്രണം; വിധിക്കെതിരെ റിപ്പോർട്ടർ ചാനൽ ഹൈക്കോടതിയിലേക്ക്
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലും ദിലീപ് ഒന്നാം പ്രതിയായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ കോടതിയെ സമീപിക്കാൻ റിപ്പോർട്ടർ ചാനൽ ഒരുങ്ങുന്നു ടിവി ചീഫ്
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധ ഗൂഢാലോചന കേസില്‍ ആറാം പ്രതിയായ സുരാജിനെതിരെ വാര്‍ത്തകള്‍ വിലക്കിയത് എന്തിനെന്ന് അറിയില്ലെന്ന് എഡിറ്റര്‍ എം വി നികേഷ് കുമാര്‍. അതേപോലെ തന്നെ നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും നാളിതുവരെ വസ്തുതാ വിരുദ്ധമായ ഒരു വാര്‍ത്തപോലും റിപ്പോര്‍ട്ട് ടിവി നല്‍കിയിട്ടില്ല.
ഇരു കേസുകളിലും വസ്തുതാവിരുദ്ധമായി റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കിയെന്ന് സുരാജ് പോലും ഹര്‍ജിയില്‍ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും നികേഷ് കുമാർ പറയുന്നു. ഹൈക്കോടതിയില്‍ കക്ഷി ചേര്‍ത്തത് റിപ്പോര്‍ട്ടര്‍ ചാനലിനെ മാത്രമാണെന്നും നികേഷ് കുമാര്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഭാഗം കേള്‍ക്കാതെ ദിലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചനാക്കേസിലും, നടിയെ ആക്രമിച്ച കേസിലും സുരാജിനേക്കുറിച്ച് വാര്‍ത്ത വേണ്ട എന്നാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയത്.