പൊതുസ്ഥലത്ത് ഹിജാബ് ധരിച്ചാൽ പിഴ ചുമത്തും; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ഫ്രാൻസിൽ പ്രസിഡന്റ് സ്ഥാനാർത്ഥി

single-img
7 April 2022

രാജ്യത്തെ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്ന മുസ്ലീങ്ങൾക്ക് പിഴ ചുമത്തുമെന്ന തെരഞ്ഞെടുപ്പ് വാ​ഗ്ദാനം നൽകി ഫ്രഞ്ച് തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥി മറൈൻ ലെ പെൻ. ഇന്ന് ആർഎൽടി റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മറൈൻ ലെ പെൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഫ്രാൻസിലെ എല്ലാ പൊതു ഇടങ്ങളിലും ശിരോവസ്ത്രം നിരോധിക്കുമെന്ന് ലെ പെൻ പറഞ്ഞു. കാറുകളിൽ സീറ്റ് ബെൽറ്റ് ധരിക്കുന്ന നിയമം പോലെ ഇതും നടപ്പാക്കും. കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തത് നിയമവിരുദ്ധമായതിന് സമാനമായി, ഹിജാബ് ധരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അവർ പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിക്കാത്തത് നിയമവിരുദ്ധമായതിന് സമാനമായി, ഹിജാബ് ധരിക്കുന്നവർക്ക് പിഴ ചുമത്തും.

താൻ നൽകുന്ന ഹിജാബ് ധരിക്കുന്നത് കുറ്റകരമാക്കുന്ന നിയമം ഉൾപ്പെടെ വാ​ഗ്ദാനം ചെയ്ത പല നിയമങ്ങളും നടപ്പാക്കാൻ ഭരണഘടനാ ഭേദ​ഗതി ഉൾപ്പെടെ പരി​ഗണിക്കുമെന്നും ലെ പെൻ പറഞ്ഞു. നേരത്തെ തന്നെ ഫ്രാൻസിൽ സ്കൂളുകളിൽ മതചിഹ്നം ധരിക്കുന്നതും പൊതു സ്ഥലങ്ങളിൽ മുഖം മറക്കുന്ന തരത്തിലുള്ള ബുർഖ ധരിക്കുന്നതും വിലക്കിയിരുന്നു.

53 വയസുള്ള ലെ പെൻ പ്രചാരണ വേളയിൽ കുടിയേറ്റ വിരുദ്ധ നിലപാടിൽ മയം വരുത്തിയിരുന്നു. പകരം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളിലാണ് ഊന്നൽ നൽകിയത്. ഈ മാറ്റം അവർക്ക് കൂടുതൽ സാധ്യത നൽകിയെന്നും വിദദ്ധർ വിലയിരുത്തി. അവസാന സർവേയിൽ നിലവിലെ പ്രസിഡന്റും എതിർ സ്ഥാനാർഥിയുമായ ഇമ്മാനുവൽ മക്രോണുമായുള്ള അകലം ലെ പെൻ കുറച്ചിരുന്നു. മാക്രോണിന് 54 ശതമാന പിന്തുണ ലഭിച്ചപ്പോൾ ലെ പെന്നിന് 46 ശതമാനമാണ് പിന്തുണ.