എല്‍ഡിഎഫിനുവേണ്ടി രക്തസാക്ഷിയാകരുത്; സില്‍വര്‍ലൈന്‍ പ്രതിഷേധത്തെ നേരിട്ട ചെങ്ങന്നൂര്‍ സിഐക്ക് വധഭീഷണി

single-img
22 March 2022

കഴിഞ്ഞ ദിവസങ്ങളിൽ സില്‍വര്‍ലൈന്‍ പ്രതിഷേധത്തെ നേരിട്ടതില്‍ എതിര്‍പ്പറിയിച്ച് ചെങ്ങന്നൂര്‍ സിഐക്ക് വധഭീഷണികത്ത് ലഭിച്ചു. ചെങ്ങന്നൂർ സിഐ ജോസ് മാത്യുവിനാണ് എല്‍ഡിഎഫിനുവേണ്ടി വിഐപി രക്തസാക്ഷിയാകരുതെന്ന് കത്തുലഭിച്ചത്.

ഇന്ന് ചെങ്ങന്നൂര്‍ സ്റ്റേഷനിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. നിലവിൽ പൊലീസ് കത്തുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. മൂലധനം വർദ്ധിപ്പിക്കാൻ നടത്തുന്ന സഖാക്കളുടെ ശ്രമത്തിനിടെ താങ്കളുടെ കുടുംബം വഴിയാധാരമാകാതെ നോക്കണമെന്ന തരത്തില്‍ രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ചാണ് ഭീഷണി.

ഇതോടൊപ്പം തന്നെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. സിപിഎമ്മിന്റെ ചട്ടുകമായ താങ്കള്‍ക്ക് ഇനി എന്തെല്ലാം നഷ്ടങ്ങളാണ് ഉണ്ടാകാനിരിക്കുന്നതെന്ന് താമസിയാതെ മനസിലാകുമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു.