ആഷസിലെ പരാജയശേഷം വെള്ളമടിപ്പാർട്ടി നടത്തി; ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു
ഓസ്‌ട്രേലിയക്കെതിരെയുള്ള ആഷസ് പരമ്പരയിൽ ദയനീയമായി പരാജയപ്പെട്ട ശേഷം മദ്യപിച്ച് പാർട്ടി നടത്തിയ ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ടീമിന്റെ ക്യാപ്റ്റൻ ജോ റൂട്ട് ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
സംഭവ ദിവസം ഹൊബാർട്ടിലെ ഹോട്ടലിൽ നടത്തിയ പാർട്ടിക്കെതിരെ ഹോട്ടൽ അധികൃതർ പരാതിപ്പെടുകയും തുടർന്ന് പൊലീസെത്തുകയും ചെയ്തത് വിവാദമായിരുന്നു. ഇതോടുകൂടിയാണ് ക്രിക്കറ്റ് ബോർഡിൻ്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. നായകനായ ജോ റൂട്ടിനൊപ്പം മുതിർന്ന പേസർ ജെയിംസ് ആൻഡേഴ്സൺ, ഓസീസ് താരങ്ങളായ നതാൻ ലിയോൺ, ട്രവിസ് ഹെഡ്, അലക്സ് കാരി എന്നിവരാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്.
പിറ്റേ ദിവസംപുലർച്ചെ ആറ് മണി വരെ പാർട്ടി നീണ്ടുനിന്ന ഹോട്ടലിലെ മറ്റ് താമസക്കാർക്കും ശല്യമായതിനു പിന്നാലെയാണ് അധികൃതർ പൊലീസിനെ അറിയിച്ചതും പൊലീസെത്തി താരങ്ങളെ പിരിച്ചുവിട്ടതും. പരമ്പരയിൽ 4-0നായിരുന്നു ഇംഗ്ലണ്ടിൻ്റെ തോൽവി.