അന്യഗ്രഹജീവികളുമായി ഏറ്റുമുട്ടലുണ്ടായാൽ മനുഷ്യരെ സജ്ജരാക്കാന്‍ നാസ; പുരോഹിതനെ നിയമിച്ചു
വരും കാലഘട്ടങ്ങളിൽ മനുഷ്യര്‍ക്ക് അന്യഗ്രഹജീവികളെ ഒരുപക്ഷെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് പല ശാസ്ത്രഞ്ജരും കരുതുന്നുണ്ട്. അത്തരത്തിൽ ഉണ്ടായേക്കാവുന്ന ആ ഏറ്റുമുട്ടലിനുവേണ്ടി പലതരത്തിലാണ് ശാസ്ത്ര ലോകം ഇപ്പോൾ തന്നെ സജ്ജമായിക്കൊണ്ടിരിക്കുന്നത്.
നിലവിൽ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, അന്യഗ്രഹജീവികളുമായുള്ള ഏറ്റുമുട്ടലുകള്‍ക്ക് മനുഷ്യരെ സജ്ജരാക്കാന്‍ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഒരു പുരോഹിതനെ നിയമിച്ചു കഴിഞ്ഞു എന്നാണ്.
ഭൂമിക്ക് പുറമെ മറ്റൊരു ഗ്രഹത്തില്‍ ജീവന്‍ കണ്ടെത്താനുള്ള സാധ്യത കൂടിവരികയാണെന്ന് ലണ്ടനിൽ നിന്നുള്ള പുരോഹിതനും ദൈവശാസ്ത്രജ്ഞനുമായ റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ പറഞ്ഞതായി ബ്രട്ടീഷ് ടാബ്ലോയിഡായ ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.
ഭൂമിയുടെ പുറത്തുള്ള ഗ്രഹങ്ങളിൽ എങ്ങിനെ ജീവന്‍ നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകളോട് മതങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് വിലയിരുത്താന്‍ ന്യൂജേഴ്സിയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ തിയോളജിക്കല്‍ എന്‍ക്വയറിയില്‍ നാസ സ്പോണ്‍സര്‍ ചെയ്ത പരിപാടിയിൽ പങ്കെടുത്ത 24 മത വിദഗ്ദ്ധരില്‍ ഒരാളാണ് റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ദൈവശാസ്ത്രജ്ഞനും ബയോകെമിസ്ട്രിയില്‍ ബിരുദധാരിയുമായ അദ്ദേഹം നാസയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.