വത്സന്‍ തില്ലങ്കേരിയെ ആരോപണ വിധേയനാക്കി ടാര്‍ഗറ്റ് ചെയ്ത് തീര്‍ത്തു കളയാൻ അനുവദിക്കില്ല: സന്ദീപ് വാര്യര്‍
വത്സൻ തില്ലങ്കേരിയെ ആരോപണ വിധേയനാക്കി ടാർഗറ്റ് ചെയ്ത് തീർത്തു കളയാം എന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ധാരണയെങ്കിൽ അതൊന്നും അനുവദിച്ചു തരാൻ പോകുന്നില്ല എന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ വത്സന്‍ തില്ലങ്കേരിയെ ആരോപണ വിധേയനാക്കിയതിനോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു സന്ദീപ്.
ഈ നാടിനെ ആഭ്യന്തര യുദ്ധത്താൽ തകർന്ന സിറിയ പോലെയോ അഫ്‌ഗാനിസ്ഥാൻ പോലെയോ ആക്കരുത് . ആക്കാൻ അനുവദിക്കില്ലെന്നും സിപിഎം കൊലക്കത്തിക്കു മുന്നിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലൂടെ നിർഭയനായി നെഞ്ച് വിരിച്ച് നടന്നിട്ടുള്ള നേതാവാണ് വത്സൻ തില്ലങ്കേരിയെന്നും സന്ദീപ് പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം:
ശ്രീ. വത്സൻ തില്ലങ്കേരിയെ ആരോപണ വിധേയനാക്കി ടാർഗറ്റ് ചെയ്ത് തീർത്തു കളയാം എന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ധാരണയെങ്കിൽ അതൊന്നും അനുവദിച്ചു തരാൻ പോകുന്നില്ല . സിപിഎം കൊലക്കത്തിക്കു മുന്നിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലൂടെ നിർഭയനായി നെഞ്ച് വിരിച്ച് നടന്നിട്ടുള്ള നേതാവാണ് വത്സൻ തില്ലങ്കേരി .
ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ കൊലക്കത്തി പുറകിലുണ്ട് എന്ന തിരിച്ചറിവോടെ തന്നെയാണ് ഞങ്ങളെല്ലാവരും കാവിക്കൊടി ഉയർത്തി പിടിച്ച് ഈ മണ്ണിൽ നടക്കുന്നത് .
ഈ നാടിനെ ആഭ്യന്തര യുദ്ധത്താൽ തകർന്ന സിറിയ പോലെയോ അഫ്‌ഗാനിസ്ഥാൻ പോലെയോ ആക്കരുത് . ആക്കാൻ അനുവദിക്കില്ല . ഈ നാടിനെ തകർക്കാനാണ് പോപ്പുലർ ഫ്രണ്ടിന്റെ ശ്രമമെങ്കിൽ അത് തടയാനാണ് ഞങ്ങളുടെ തീരുമാനം .