ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത മനുഷ്യാവകാശ ലംഘന കേസുകളില്‍ കൂടുതലും യുപിയിൽ; കണക്കുകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

single-img
9 December 2021

ഇന്ത്യയിൽ അവസാന മൂന്ന് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും നടന്നത് ഉത്തര്‍പ്രദേശില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നല്‍കിയ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.

ഒക്ടോബര്‍ മാസം 31 വരെ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) ഓരോ വർഷവും രജിസ്റ്റര്‍ ചെയ്യുന്ന മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേന്ദ്രത്തിനായി കമ്മീഷന്‍ സമര്‍പ്പിച്ച മൊത്തംമനുഷ്യാവകാശ ലംഘന കേസുകളുടെ എണ്ണം 2018-19 ല്‍ 89,584 ആയിരുന്നത് 2019-20 ല്‍ 76,628 ആയും 2020-21 ല്‍ 74,968 ആയും കുറഞ്ഞു. 2021-22ല്‍ ഒക്ടോബര്‍ 31 വരെ 64,170 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഇതിൽ യുപിയിൽ 2018-19ല്‍ 41,947 കേസുകളും 2019-20ല്‍ 32,693 കേസുകളും 2020-21ല്‍ 30,164 കേസുകളും 2021-22ല്‍ 24,242 കേസുകളും ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്തു.