യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയേക്കാം; എന്നാൽ 108 സീറ്റുകള്‍ വരെ നഷ്ടപ്പെടുമെന്ന് എബിപി സി വോട്ടര്‍ സര്‍വ്വേ ഫലം
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തിയേക്കുമെന്ന് എബിപി സി വോട്ടര്‍ സര്‍വ്വേ ഫലം. പക്ഷെ ഇക്കുറി കഴിഞ്ഞ നിയസഭയില്‍ ആകെയുള്ള 403 സീറ്റില്‍ 304 സീറ്റും കൈയ്യിലാക്കിയ ബിജെപിക്ക് 108 സീറ്റുകള്‍ വരെ നഷ്ടപ്പെട്ടേക്കാമെന്നും സർവേ പറയുന്നു.
നരേന്ദ്ര മോദി-ഷാ-യോഗി കൂട്ടുകെട്ടില്‍ മുഖം രക്ഷിക്കാനുള്ള വിജയം മാത്രമാണ് ഈ സര്‍വ്വേ പ്രവചനം. ഏറ്റവും പുതിയ ഈ സര്‍വ്വേ ഫലം പ്രകാരം സംസ്ഥാനത്ത് 217 സീറ്റ് വരെയാണ് ബിജെപി നേടാന്‍ സാധ്യത. സമാജ് വാദി പാര്‍ട്ടി 156 വരെ സീറ്റിലും ബിഎസ്പി 18 സീറ്റില്‍ വരേയും വിജയിച്ചേക്കും. അതേസമയം, പ്രിയങ്കാ ഗാന്ധിയുടെ നേരിട്ടുള്ള നേതൃത്വത്തില്‍ ഇതിനകം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയ കോണ്‍ഗ്രസിന് മെച്ചപ്പെട്ട ഫലമല്ല സര്‍വ്വേയില്‍ ലഭിക്കുന്നത്.
അവസാന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റാണെങ്കില്‍ ഇത്തവണ അവർക്ക് അത് ഒന്‍പത് സീറ്റ് വരെ മാത്രമെ സാധ്യതയുള്ളു. അതുകൊണ്ടുതന്നെ ബിജെപിയും എസ്പിയും തമ്മിലുള്ള കൃത്യമായ മത്സരമാണ് സര്‍വ്വേയില്‍ ചൂണ്ടികാട്ടുന്നത്.