പരീക്ഷയ്ക്ക് ഹാജരാകാതെ കോളേജിനെ സ്വാധീനിച്ച് മാർക്ക് നേടി; ആരോപണ നിഴലിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്
എഴുതാത്ത പരീക്ഷയ്ക്ക് മലപ്പുറത്തെ എംസിടി കോളേജിനെ സ്വാധീനിച്ച് മാർക്ക് നേടി എന്ന് എംഎസ്എഫ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ആരോപണം. കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക്യുടെ കീഴില്‍ എല്‍എല്‍ബി ഇന്റേണല്‍ പരീക്ഷയ്ക്ക് ഹാജരാകാതെ നവാസ് മാര്‍ക്ക് നേടിയെന്നാണ് സഹപാഠിയുടെ പരാതി.
കോളേജിലെ പരാതി പരിഹാര സമിതി ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് പികെ നവാസിന് മാര്‍ക്ക്ദാനം നടത്തിയതെന്നാണ് സര്‍വ്വകലാശാലയ്ക്ക് സഹപാഠിയായ എ പ്രദീപ്കുമാര്‍ നല്‍കിയ പരാതിയിൽ പറയുന്നു. കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ നവാസിന് ഒന്നാം സെമസ്റ്ററില്‍ മാര്‍ക്ക് നല്‍കിയതിനെതിരെയാണ് പരാതി.
കോളേജിൽ ഇന്റേണല്‍ പരീക്ഷ നടന്ന ദിവസം നവാസ് പരീക്ഷ എഴുതിയിരുന്നില്ല. ഇത് മാര്‍ക്ക് ലിസ്റ്റില്‍ തന്നെ അറിയാൻ സാധിക്കും. പിന്നാലെ കോളേജിലെ പരാതി പരിഹാര സമിതിയെ സമീപിക്കുകയായിരുന്നു നവാസ്. ഇതോടുകൂടി വൈവ പരീക്ഷ നടത്തി ഉയര്‍ന്ന മാര്‍ക്ക് നല്‍കുകയായിരുന്നു.
നവാസിനുള്ള മാര്‍ക്ക് ദാനം യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് പ്രദീപിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ ഇതില്‍ ചട്ടവിരുദ്ധമായൊന്നും നടന്നിട്ടില്ലെന്ന് കോളേജ് അധികൃതര്‍ പറയുന്നു. പതിനഞ്ചുപേര്‍ക്ക് യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശപ്രകാരമാണ് രണ്ടാമതൊരു അവസരം നല്‍കിയതെന്നാണ് കോളേജിന്റെ വാദം. നേരത്തെ എംഎസ്എഫിലെ പത്തോളം വനിതാ നേതാക്കള്‍ ലൈംഗികാധിക്ഷഏപം നടത്തിയെന്നു കാട്ടി നവാസിനെതിരെ വനിതാ കമ്മീഷനിലടക്കം പരാതി നല്‍കിയിരുന്നു.