ദളിത്‌ ബാലന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു; കുടുംബത്തിന് പിഴ 25000 രൂപ

single-img
23 September 2021

ദളിത്‌ ബാലന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് കുടുംബത്തിന് 25000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലുള്ള കൊപ്പല്‍ ജില്ലയിലാണ് ക്ഷേത്രം ശുചീകരിക്കാനായി ഹോമം നടത്താന്‍ ഉയര്‍ന്ന ജാതിക്കാര്‍ കുട്ടിയുടെ കുടുംബത്തോട് പിഴ ആവശ്യപ്പെട്ടത്.

സംഭവം വിവാദമായതോടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മാസം നാലാം തിയതി കുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് കുടുംബം ക്ഷേത്രത്തിലെത്തിയത്. ചന്നദാസാര്‍ എന്ന സമുദായത്തില്‍ പെട്ടവരാണ് കുടുംബം. പിതാവ് പുറത്ത് പ്രാര്‍ഥിക്കുന്നതിനിടെ രണ്ട് വയസുകാരന്‍ ക്ഷേത്രത്തിനുള്ളിലെക്ക് ഓടി കയറുകയായിരുന്നു.

ഇതിന് പിന്നാലെ ഉയര്‍ന്ന ജാതിക്കാര്‍ യോഗം ചേര്‍ന്ന് കുടുംബത്തിനു പിഴ ചുമത്തുകയായിരുന്നു. ചന്നദാസാര്‍ സമുദായക്കാര്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു. എന്നാല്‍ ഗ്രാമത്തിലെ ഐക്യം തകരുമെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കാന്‍ തയ്യാറായില്ല.