എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലികുട്ടിക്കുള്ളത് 1024 കോടിയുടെ കള്ളപ്പണം: കെ ടി ജലീൽ

single-img
6 September 2021

മലപ്പുറത്തെ എആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ 1024 കോടിയുടെ കള്ളപ്പണമുണ്ടെന്ന് കണ്ടെത്തിയതായി കെ ടി ജലീൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മുസ്ലി ലീഗ് നേതാവും മുൻ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടിക്ക് സഹായം നൽകിയത് അദ്ദേഹത്തിന്റെ ബിനാമിയും ദീർഘകാലം ബാങ്കിലെ സെക്രട്ടറിയുമായിരുന്ന ഹരികുമാറാണെന്നും അദ്ദേഹം ആരോപിച്ചു. ടൈറ്റാനിയം ഇടപാടിലെ അഴിമതി പണമാണ് ബാങ്കിൽ നിക്ഷേപിച്ചത്.

ഈ വിവരം ബാങ്കിൽ ഇടപാടുകൾ നടന്ന തിയ്യതികൾ പരിശോധിച്ചാൽ മനസിലാകുമെന്നും ജലീൽ പറഞ്ഞു.
257 എന്ന കസ്റ്റമർ ഐഡിയിൽ മാത്രം 862 വ്യാജ അക്കൌണ്ടുകളുണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണവും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടി നടത്തിയത്.

ഇതിന് പുറമേ 862 വ്യാജ ബിനാമി അക്കൌണ്ടുകളും കൃത്യമമായി സൃഷ്ടിച്ചതാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം 114 കോടിയുടെ അനധികൃത ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.

ഇത് സത്യമെങ്കില്‍ എആർ ബാങ്കിലെ മുഴുവൻ അക്കൊണ്ടും പരിശോധിക്കപ്പെട്ടാൽ കള്ളപ്പണ ഇടപാടിൽരാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകൽകൊള്ളയുടെ ചുരുളഴിയുമെന്നും ജലീല്‍ പറയുന്നു. കുഞ്ഞാലിക്കുട്ടിയും സംഘവും ഈ ബാങ്കിനെ അവരുടെ സിസ് ബാങ്ക് ആയാണ് മാറ്റിയിരിക്കുന്നത്.