വാക്സിന് പകരം മത വിശ്വാസം രക്ഷിക്കുമെന്ന് പ്രചരിപ്പിച്ചിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു
മെഡിക്കൽ വിദഗ്ധരേക്കാൾ തനിക്ക് വിശ്വാസം ബൈബിളിനെയാണെന്ന് പറഞ്ഞുകൊണ്ട് കൊവിഡ് വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങളിൽ സജീവമായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയിലെ ലോസാഞ്ചലസിലെ ഹില്‌സോംഗ് മെഗാ ചർച്ച് അംഗവും വാക്സിൻ വിരുദ്ധ പ്രചാരണങ്ങളിൽ സജീവവും ആയിരുന്ന സ്റ്റീഫർ ഹെർമോണാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ഇയാള്‍ ഏകദേശം ഒരു മാസത്തോളം കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ഇയാള്‍ മത വിശ്വാസം തന്നെ രക്ഷിക്കുമെന്ന് പ്രചരിപ്പിച്ചുകൊണ്ട് വാക്സിൻ സ്വീകരിക്കുന്നതിനെ എതിർക്കുന്ന സോഷ്യല്‍ മീഡിയാ വീഡിയോ സീരീസുകളിലൂടെ ഏറെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ്.
ഏറ്റവും അവസാനമായി തനിക്ക് 99 പ്രശ്നങ്ങൾ വന്നാൽ പോലും അതിലൊന്നുപോലും വാക്സിൻ അല്ലെന്നായിരുന്നു കഴിഞ്ഞ മാസം ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കൊവിഡി ന് ശേഷം ന്യുമോണിയ ബാധിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ശേഷവും വാക്‌സിൻ വിരുദ്ധമായായിരുന്നു സ്റ്റീഫന്റെ പ്രതികരണം. എന്ത് സംഭവിച്ചാലും മതവിശ്വാസം തന്നെ രക്ഷിക്കുമെന്നും വെൻറിലേറ്ററിൻറെ ആവശ്യമില്ലെന്നും നിര്‍ബന്ധം പിടിച്ച ഇയാളെ ആരോഗ്യ നില വഷളായതോടെയാണ് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചത്.