പീഡന പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; ഖ്യമന്ത്രിക്ക് വിശദീകരണം നൽകി മന്ത്രി എകെ ശശീന്ദ്രന്‍
പീഡന കേസില്‍ എന്‍ സി പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ പരാതി ഒതുക്കി തീർക്കാൻ ഇടപെട്ടെന്ന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിണറായി വിജയന് വിശദീകരണം നൽകി മന്ത്രി എ കെ ശശീന്ദ്രന്‍.
താന്‍ പീഡന പരാതി പിന്‍വലിക്കാന്‍ അല്ല ആവശ്യപ്പെട്ടത് എന്ന് മന്ത്രി പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട വിഷയം എന്ന നിലയ്ക്കാണ് ഫോണ്‍ വിളിച്ചതെന്നും മന്ത്രി മുഖ്യമന്ത്രിയോടും എന്‍സിപിയിലും വിശദീകരിച്ചു. എൻ.സി.പിക്ക് അകത്തും ശശീന്ദ്രൻ ഇതേ വിശദീകരണമാണ് നല്‍കിയത്. സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രൻ പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചത് വിവാദമായിരുന്നു .
പത്മാകരനെതിരായ പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്നാവശ്യപ്പെട്ട് പിതാവിനെ വിളിച്ചതിന്‍റെ ശബ്ദരേഖയും പുറത്തു വന്നതോടെ മന്ത്രി പ്രതിരോധത്തിലാവുകയായിരുന്നു. എനാല്‍, താന്‍ കേസിനെ പറ്റി കൃത്യമായി അറിയാതെയാണ് വിളിച്ചതെന്നും തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും ശശീന്ദ്രൻ പ്രതികരിച്ചു.പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അച്ഛൻ തന്‍റെ പാർട്ടിക്കാരനാണ്.
അതിനാല്‍ കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. താന്‍ ആദ്യം കരുതിയത് പാർട്ടിയിലെ പ്രശ്‌നം ആണെന്നാണ്. പിന്നീടാണ് വിഷയം അറിഞ്ഞത്. വിഷയവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ തനിക്കറിയില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.