യാത്രക്കാർക്കാർക്കായി തുറന്നുകൊടുത്ത് 3 ഡി പ്രിന്‍റില്‍ തയ്യാറാക്കിയ ലോകത്തിലെ ആദ്യ ഉരുക്ക് പാലം
ലോകത്തിൽ തന്നെ ഇതാദ്യമായി 3 ഡി പ്രിന്‍റില്‍ തയ്യാറാക്കിയ ഉരുക്ക് പാലം യാത്രക്കാര്‍ക്കായി നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാമില്‍ തുറന്നു. 4500 കിലോഗ്രാം സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ വെല്‍ഡിംഗ് ടോര്‍ച്ചുകള്‍ ഉപയോഗിച്ച് റോബോട്ടിക് ഉപകരണങ്ങള്‍ കൊണ്ടാണ് ഇത് ഉണ്ടാക്കിയത് .
പൂര്‍ണ്ണമായും റോബോട്ടുകള്‍ നിര്‍മ്മിച്ച ഈ 12 മീറ്റര്‍ നീളമുള്ള പാലത്തിന്റെ പൂര്‍ത്തീകരണത്തിന് ആറുമാസമെടുത്തു. അവസാന വാരത്തില്‍ സെന്‍ട്രല്‍ ആംസ്റ്റര്‍ഡാമിലെ ഡെസിഡ്ജ്‌സ് അച്ചര്‍ബര്‍ഗ്വാള്‍ കനാലിന് മുകളിലൂടെയാണ് ഇത് എത്തിച്ചത്.
പ്രിന്റിംഗ് പണികള്‍ പൂര്‍ത്തിയായ പാലത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു ഡസനിലധികം സെന്‍സറുകള്‍ ആളുകള്‍ കടന്നുപോകുമ്പോള്‍ കാലാവസ്ഥയിലുണ്ടാകുന്ന ആഘാതം, ചലനം, വൈബ്രേഷന്‍, താപനില എന്നിവ നിരീക്ഷിക്കും. ഈ വിവരങ്ങള്‍ ബ്രിഡ്ജിന്റെ ഡിജിറ്റല്‍ മോഡലിലേക്ക് നല്‍കും. ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലിന്റെ സവിശേഷതകള്‍ പഠിക്കാന്‍ എഞ്ചിനീയര്‍മാര്‍ ഈ മോഡല്‍ ഉപയോഗിക്കുകയും അറ്റകുറ്റപ്പണി അല്ലെങ്കില്‍ പരിഷ്‌ക്കരണം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന ഡാറ്റയിലെ ഏതെങ്കിലും ട്രെന്‍ഡുകള്‍ കണ്ടെത്തുന്നതിന് മെഷീന്‍ ലേണിംഗ് ഉപയോഗിക്കുകയും ചെയ്യും
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ മാര്‍ക്ക് ഗിരോലാമി, ലണ്ടനിലെ അലന്‍ ട്യൂറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒരു ടീമും ഡിജിറ്റല്‍ മോഡലില്‍ പ്രവര്‍ത്തിക്കുന്നു. ബ്രിഡ്ജിന് ഉണ്ടാകാനിടയുള്ള തകരാറുകളെക്കുറിച്ചു നേരത്തെ മുന്നറിയിപ്പ് നല്‍കാന്‍ ഇതിനു കഴിയും.