സത്യസന്ധമല്ലാത്ത ചിത്രമാണ് മാലിക്: എന്‍എസ് മാധവന്‍

single-img
17 July 2021

മലയാളത്തിലെ യുവനിരയില്‍ ശ്രദ്ധേയരായ ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, നിമിഷ സജയൻ എന്നീ താരങ്ങളെ അണിനിരത്തിൽ സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കിയ ‘മാലിക്’ മുന്നോട്ടുവയ്ക്കുന്ന പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരെത്തുന്നുണ്ടെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങളുടെ പ്രകടനത്തെ ഏവരും ഒരേ സ്വരത്തിലാണ് പ്രശംസിച്ചിരിക്കുന്നത്.

ഈ നിരയില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ എൻ എസ് മാധവൻ ചിത്രത്തെ കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടുകയാണ്‌. സത്യസന്ധമല്ലാത്ത ചിത്രമാണ് മാലിക് എന്നാണ് അദ്ദേഹം പറയുന്നത്. ഇത് അന്യായമാണ്, ബീമാപ്പള്ളി കലാപത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സിനിമ പറഞ്ഞോ? ഇല്ല. ലക്ഷദ്വീപ് കുറ്റവാളികളുടെ സങ്കേതമാണെന്ന് സിനിമ പറഞ്ഞോ? ഇല്ല, എന്തൊരു പ്രഹസനാണ്‌ സജി- എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഒരു മലയാള സിനിമയ്ക്കും ഇതിന് മുമ്പ് അറബിയിൽ ടൈറ്റിൽ കാർഡ് ഉണ്ടായിരുന്നില്ല. അത് എന്തുകൊണ്ട്? അറബി ഭാഷ മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് കരുതി നിങ്ങൾ എന്തെങ്കിലും മറച്ചുവെക്കുകയാണോ? മാലിക് പൂർണ്ണമായും ഫിക്ഷനാണ്. പിന്നെ എന്തുകൊണ്ടാണ് ഇതില്‍ ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം കാണിക്കുന്നു, അതും പച്ചക്കൊടി ഉള്ളത്’.

ലക്ഷദ്വീപ് എന്നത് കുറ്റവാളികളുടെ സങ്കേതമെന്ന് മുന്നോട്ടുവയ്ക്കുന്നത് എന്തുകൊണ്ടാണ്. മഹൽ കമ്മിറ്റി ക്രിസ്ത്യാനികളെ ക്യാമ്പിനുള്ളിൽ അനുവദിക്കാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ ധാർമ്മികതയ്ക്കെല്ലാം എതിരെയാണിത്, രണ്ട് സമുദായങ്ങൾ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ എന്തിനാണ് ഒന്ന് ഭീകരവാദ സാധ്യതയുള്ളതെന്ന് കാണിക്കുന്നത്.

കേരളത്തില്‍ നടന്ന ഏറ്റവും വലിയ പോലീസ് വെടിവെയ്പ്പ് സിനിമ കാണിക്കുന്നു.സര്‍ക്കാരിന്റെ പങ്കാളിത്തം ഇല്ലാതെ അത് സംഭവിക്കുമോ? അതെ, ഏതൊരു വാണിജ്യ സിനിമയേയും പോലെ, ഇസ്‌ലാമോഫോബിയയിലും ഭരണകക്ഷിക്കായി സൗകര്യപൂ‍ർവ്വം കടത്തിയിട്ടുണ്ട്’, ഒന്നിലധികം ട്വീറ്റുകളിലായി എൻ എസ് മാധവൻ പറയുന്നു.