സൈബീരിയയിൽ നിന്ന് പതിമൂന്ന് യാത്രക്കാരുമായി പോയ റഷ്യൻ വിമാനം കാണാതായി

single-img
16 July 2021

സൈബീരിയയിൽ നിന്നും പതിമൂന്നുപേരുമായി പോയ റഷ്യൻ വിമാനം കാണാതായതായി റിപ്പോർട്ട്. ആധുനിക സാങ്കേതിക വിദ്യയില്‍ വ്യോമനിരീക്ഷണം ഉൾപ്പടെയുള്ള തിരച്ചിൽ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. എഎന്‍-28 പാസഞ്ചര്‍ വിമാനത്തിനാണ് സൈബീരിയൻ പ്രദേശമായ ടോംസ്കിലൂടെ പറക്കുന്നതിനിടെ ബന്ധം നഷ്ടപ്പെട്ടത്.

അതേസമയം, വിമാനത്തിൽ പതിനേഴുപേരുണ്ടായിരുന്നു എന്നാണ് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയിലായിരുന്നു കിഴക്കൻ റഷ്യയിലെ കംചത്കയിൽ അടുത്തിടെ 28 പേരുമായി പോയ വിമാനം തകർന്നു വീണത്. അന്ന് അതിലുള്ള എല്ലാവരും മരിച്ചെന്നായിരുന്നു റിപ്പോർട്ട്.