പൂജാ വിധികൾ പഠിപ്പിക്കാമെന്ന് പ്രലോഭനം; പതിമൂന്ന്കാരനെ പ്രകൃതിവിരുദ്ധ  പീഡനത്തിനിരയാക്കിയ കേസിൽ രണ്ട് പൂജാരിമാർക്ക് അഞ്ചുവർഷം തടവ്

single-img
21 April 2021

ക്ഷേത്ര പൂജാ വിധികൾ പഠിപ്പിക്കാമെന്ന പ്രലോഭനവുമായി പതിമൂന്ന് വയസുകാരനെ വീട്ടിൽ വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ  പീഡനത്തിനിരയാക്കിയ കേസിൽ രണ്ട് പൂജാരിമാർക്ക് അഞ്ചുവർഷം തടവ്. പരവൂർ കോട്ടപ്പുറം പൊഴിക്കര പനമൂട് വീട്ടിൽ ബിനു, ഇരവിപുരം വില്ലേജിൽ വടക്കുംഭാഗം പവിത്രാനഗറിൽ വിവേക് എന്നിവരെയാണ്  കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി (പോക്‌സോ സ്‌പെഷ്യൽ കോടതി) ജഡ്ജി എൻ. ഹരികുമാര്‍ തടവിന് ശിക്ഷിച്ചത്.

ഇരുവരും പതിനായിരം രൂപ വീതം പഴയും അടയ്ക്കണം.ഇല്ലെങ്കില്‍ മൂന്നുമാസം അധികമായി തടവ് അനുഭവിക്കണം. 2017 ജൂൺ പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പെരിങ്ങാലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജാരിമാരായ ബിനുവും വിവേകും ചേർന്നാണ് കൗമാരക്കാരനെ പീഡിപ്പിച്ചത്.

കേസില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി മുണ്ടയ്ക്കൽ ഹാജരായി. കിഴക്കേ കല്ലട പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ.ജി മുണ്ടയ്ക്കൽ ഹാജരായി.