ബംഗാളിലെ ജനങ്ങൾക്ക് വേണ്ടത് വെള്ളസാരിയും ഹവായി ചെരിപ്പുമല്ല, വെള്ളത്താടിയാണ്: ബംഗാൾ ബിജെപി അധ്യക്ഷൻ

single-img
19 April 2021

തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിക്കെതിരെ പരിഹാസവുമായി ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. ബംഗാളിലെ ജനങ്ങൾക്ക് വേണ്ടത് വെള്ളസാരിയും ഹവായി ചെരിപ്പുമല്ല, വെള്ളത്താടിയെയാണ് എന്നായിരുന്നു നരേന്ദ്രമോദിയുടെ വെള്ളത്താടിയെ ഉപമിച്ചുകൊണ്ട് ദിലീപിൻ‌റെ പരാമർശം.

വെള്ള സാരിയും ഹവായി സ്ലിപ്പറും സംസ്ഥാനത്തെ ജനതയെ വളരെകാലമായി വഞ്ചിക്കുകയാണ്. ഇനി അവർക്ക് വെള്ള സാരി വേണ്ട, വേണ്ടത് വെളുത്ത താടിയെയാണ്- ഘോഷ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി പൂർബ ബാർധമാൻ ജില്ലയിലെ ഭട്ടാർ നിയോജകമണ്ഡലത്തിൽ ഇന്ന്നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ദിലീപ് ഘോഷ് മമതയ്ക്കെതിരെ രംഗത്തെത്തിയത്.

മമത ധരിക്കുന്ന ബാനർജിയടെ ട്രേഡ്മാർക്കായ വെള്ള സാരിയെയും ഹവായി ചെരുപ്പിനെയും നരേന്ദ്രമോദിയുടെ വെള്ളത്താടിയെയും ഉപമിച്ചായിരുന്നു ബിജെപി നേതാവിൻറെ പരാമർശം. പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ കേന്ദ്ര സേന നൽകുന്ന സുരക്ഷയുണ്ടാകും. ഭരണകക്ഷിയുടെ രാഷ്ട്രീയ ഏജൻറായി മാറി, നടു വളഞ്ഞ സംസ്ഥാനത്തെ പൊലീസിൻറെ നട്ടല്ല് ബിജെപി നേരെയാക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.