മന്‍സൂര്‍ വധം; അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തിന് കൈമാറി

single-img
10 April 2021

കണ്ണൂർ ജില്ലയിൽ പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ അന്വേഷണം സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗർവാളിന്റെ മേൽനോട്ടത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. നേരത്തെ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലായിരുന്നു മൻസൂർ വധക്കേസ് അന്വേഷിച്ചുവന്നത്.

അതേസമയം, നിലവിൽകേസിൽ രണ്ടുപേർ കൂടി പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. നാലാം പ്രതി ശ്രീരാഗും ഏഴാം പ്രതി അശ്വന്തുമാണ് പൊലീസ് കസ്റ്റഡിയിലായത്. ഇവരെ ഇപ്പോൾ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഷനോദ്, രതീഷ്, സംഗീത്, ശ്രീരാഗ്, സജീവൻ, സുഹൈൽ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നസീർ എന്നീ 11 പേരും തിരിച്ചറിയാത്തവരുമായ 14 പേരുമാണ് കേസിൽ പ്രതികളായിട്ടുള്ളത്. കേസിലെ രണ്ടാം പ്രതി രതീഷിനെ കഴിഞ്ഞ ദിവസം വൈകീട്ടോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.