ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി

single-img
20 March 2021

തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ നിന്നും നിന്നും 50 കിലോമീറ്റര്‍ അകലെ ഉമരിഹ ഗ്രാമത്തിലാണ് സംഭവം നടന്നത്.യുവതിയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്ത് 13കാരനായ മകനും യുവതിയുമാണ് വീട്ടിലുണ്ടായിരുന്നത്.

ആ സമയം 45 വയസോളം പ്രായമുള്ള പ്രതി വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഇത് കണ്ടപ്പോൾ ഏതോ കവർച്ചക്കാരൻ കയറിയെന്ന് ഭയന്ന് മകൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആ സമയം പ്രതി യുവതിയെ മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് സബ് ഇൻസ്പെക്ടർ ധർമേന്ദ്ര സിംഗ് രജ്പുത് പറയുന്നു.

തുടർന്ന് ഈ വ്യക്തിയെ ഇരുപത് മിനുട്ടോളം യുവതി പല രീതിയില്‍ എതിര്‍ത്തു. അവസാനം കട്ടിലിൽ കരുതിവെച്ച അരിവാള്‍ എടുത്ത് യുവതി അക്രമിയുടെ ജനനേന്ദ്രിയം ഛേദിക്കുകയും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനക്കു ശേഷം സിദ്ധി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സഞ്ജയ് ഗാന്ധി മെഡിക്കൽ കോളജിലേക്കും മാറ്റി.

നിലവിൽ യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസ് എടുത്തു. അതേസമയം യുവതിക്കെതിരെ പ്രതിയും പരാതി നൽകിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.