വരുന്നവരും പോകുന്നവരും ഇടിക്കുന്നത് പതിവായി; ട്രംപിന്റെ മെഴുകുപ്രതിമ നീക്കം ചെയ്ത് അധികൃതര്‍

single-img
20 March 2021

ഏത് സമയവും വരുന്നവരും പോകുന്നവരും ഇടിക്കുന്നത് പതിവായതോടെ ടെക്‌സാസിലെ ലൂയിസ് തുസാദ്‌സ് വാക്‌സ് വര്‍ക് മ്യൂസിയത്തില്‍ വെച്ചിരുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മെഴുകുപ്രതിമ അധികൃതര്‍ നീക്കം ചെയ്തു. പ്രതിമയുടെ നേരെ ആക്രമണം ശക്തമായതോടെ പ്രതിമ സ്‌റ്റോറേജ് മുറിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.

അടുത്ത കാലത്തൊന്നും ട്രംപിന്റെ പ്രതിമ മ്യൂസിയത്തില്‍ തിരിച്ചെത്തിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മെഴുകുപ്രതിമ നിര്‍മാണം ഇപ്പോള്‍ പുരോഗമിക്കുകയാണെന്നും അത് ഉടന്‍ മ്യൂസിയത്തിലെത്തുമെന്നും അധികൃതര്‍ അറിയിക്കുകയും ചെയ്തു. എന്തായാലും ബൈഡന്റെ പ്രതിമ സ്ഥാപിച്ചതിന് ശേഷമാകും ട്രംപിന്റെ പ്രതിമ മ്യൂസിയത്തില്‍ തിരിച്ചെത്തിക്കുക.

അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്ന ജോര്‍ജ് ബുഷിന്റെയും ബറാക് ഒബാമയുടെയും പ്രതിമകള്‍ ഇത്തരത്തില്‍ നേരത്തെ നശിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ യുഎസ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്നവര്‍ ട്രംപിന്റെ പ്രതിമയെ ആക്രമിക്കുന്നത് പതിവായിരുന്നു. പലരും പ്രതിമയുടെ മുഖത്തേക്ക് ഇടിക്കുകയും പ്രതിമയില്‍നിന്ന് മെഴുക് അടര്‍ത്തിയെടുക്കുകയുമായിരുന്നു ചെയ്തിരുന്നത്. അതുവഴി പ്രതിമക്ക് നിരവധി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.