ട്രെയിന്‍ പിറകോട്ടോടിയത് 35 കിലോമീറ്റർ; ഒഴിവായത് വൻ ദുരന്തം; സാങ്കേതിക തകരാറെന്ന് നിഗമനം
ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലേക്ക് യാത്ര പുറപ്പെട്ട പൂർണഗിരി ജൻശതാബ്ദി എക്സ്പ്രസ്സ് ട്രെയിന്‍ പിറകോട്ടോടി. 35 കിലോമീറ്റർ ദൂരമാണ് ട്രെയിന്‍ പിറകോട്ടോടിയത്.
പിറകോട്ടോടിയ ട്രെയിൻ ഉത്തരാഖണ്ഡിലെ ഖട്ടിമ സ്റ്റേഷനിലെത്തിയതോടെയാണ് നിർത്താൻ കഴിഞ്ഞത്. സാങ്കേതികതകരാറാണ് ട്രെയിൻ പുറകോട്ടോടാൻ കാരണമെന്നാണ് പ്രാഥമികനിഗമനം. ട്രാക്കിലുണ്ടായിരുന്ന മൃഗവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ലോക്കോ പൈലറ്റ് വേഗത കുറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ ട്രെയിൻ പിറേകാട്ട് സഞ്ചരിക്കാൻ തുടങ്ങി.
വേഗതയിൽ ട്രെയിൻ പിറകോട്ട് സഞ്ചരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ട്രെയിൻ ഖട്ടിമയിൽ നിർത്താൻ കഴിഞ്ഞതോടെ യാത്രക്കാരെ ബസുകളിൽ നിശ്ചിത സ്ഥലങ്ങളിലേക്കയച്ചു. ഉത്തർപ്രദേശിലെ പിലിബിത്തിൽനിന്ന് വിദഗ്ധ സംഘം ഖട്ടിമയിലെത്തി ട്രെയിൻ പരിശോധനക്ക് വിധേയമാക്കും.