പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു
പാെളിച്ചുപണിത പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇന്ന് വൈകുന്നേരം നാലുമണിയോടയാണ് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക പരിപാടികളൊന്നുമുണ്ടായിരുന്നില്ല.
മെട്രോമാൻ ശ്രീധരന്റെ നേതൃത്വത്തിൽ പണിതപാലം തുറക്കാൻ ഡി എംആർസി ഉദ്യോഗസ്ഥർ സാക്ഷിയാവാൻ എത്തിയിരുന്നു.പാലത്തിൽ ഇടപ്പള്ളി ഭാഗത്തുനിന്ന് മന്ത്രി ജി സുധാകരൻ ആദ്യയാത്രക്കാരനായി. പാലത്തിന്റെ പണികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയതിന് മന്ത്രി ഇ ശ്രീധരനെ അഭിനന്ദിക്കുകയും ചെയ്തു.
സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് സി പി എം പ്രവർത്തകർ പാലത്തിലൂടെ ബൈക്ക് റാലി നടത്തി,തുടർന്ന് ഇ ശ്രീധരന് അഭിവാദ്യമർപ്പിച്ച് ബി ജെ പി പ്രവർത്തകരുടെ പ്രകടനവുമുണ്ടായിരുന്നു. 2016 ഒക്ടോബർ 12ന് പാലാരിവട്ടം പാലം യാഥാർത്ഥ്യമായതെങ്കിലും 6 മാസം കൊണ്ട് തന്നെ പാലത്തിൽ കേടുപാടുകൾ കണ്ടെത്തി. പിയർ ക്യാപ്പുകളിലും വിളളൽ സംഭവിച്ചതോടെ 2019 മേയ് ഒന്നിന് പാലം അറ്റകുറ്റപണിക്കായി അടക്കുകയായിരുന്നു.