കൊല്ലത്ത് മേഴ്‌സിക്കുട്ടിയമ്മയും മുകേഷും വീണ്ടും സ്ഥാനാര്‍ത്ഥികളാവും

single-img
2 March 2021

കൊല്ലം ജില്ലയില്‍ നിന്നും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയായി. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും നടന്‍ എം മുകേഷും വീണ്ടും സ്ഥാനാര്‍ത്ഥികളാവും. അതേസമയം, ഇന്ന് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെയും എം മുകേഷിനെതിരെയും രൂക്ഷവിമര്‍ശനവും ഉയര്‍ന്നു.

എംഎല്‍എ എം മുകേഷിനെ കൊണ്ട് പാര്‍ട്ടിക്ക് ഒരു ഗുണമുണ്ടായില്ലെന്നും പികെ ഗുരുദാസന്‍ പറഞ്ഞു. സമാനമായി എ വരദരാജനും മുകേഷിനെതിരെ രംഗത്തെത്തി.വലിയ അനുഭവസമ്പത്തുള്ള മേഴ്‌സിക്കുട്ടിയമ്മ വിവാദങ്ങള്‍ക്ക് കാരണമായ സംഭവത്തില്‍ ജാഗ്രത കാണിച്ചില്ലെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

അതേസമയം, കൊട്ടാരക്കരയില്‍ കെഎന്‍ ബാലഗോപാല്‍, ഐഷാ പോറ്റി, ഇരവിപുരം എം നൗഷാദ്, ചവറ സുജിത് വിജയന്‍പിള്ള എന്നിവര്‍ സ്ഥാനാര്‍ത്ഥികളാവും. മുകേഷിനെ കൊല്ലത്ത് വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ യോഗം നിര്‍ദേശിച്ചു. കുണ്ടറയില്‍ ഏറ്റവും ജയസാധ്യത മേഴ്‌സിക്കുട്ടിയമ്മയ്ക്കാണെന്ന് സെക്രേട്ടറിയറ്റ് വിലയിരുത്തി.