ക്രിപ്റ്റോകറൻസി തടയാനുള്ള ബിൽ ഉടൻ തന്നെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ
ലോക വ്യാപക പ്രചാരത്തിലുള്ള ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്റ്റോകറൻസി തടയാനുള്ള ബിൽ അന്തിമമാക്കാനുള്ള ശ്രമത്തിലാണെന്നും ഉടൻ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയയ്ക്കുമെന്നും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ .ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിൽ നിന്ന് 2018 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) ബാങ്കുകളെ വിലക്കിയിരുന്നു. പക്ഷെ കഴിഞ്ഞ വർഷം മാർച്ചിൽ സുപ്രീം കോടതി നിരോധനം നീക്കി.
“നിലവില്‍ ബിറ്റ്കോയിനുകളുടെയും മറ്റ് ക്രിപ്റ്റോകറൻസികളുടെയും പ്രശ്നം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിസർവ് ബാങ്ക് പുറപ്പെടുവിച്ച സർക്കുലറിന് പരിമിതികളുണ്ട്. രാജ്യത്ത് ക്രിപ്റ്റോകറൻസി തടയുന്നതിനുള്ള ബിൽ കൊണ്ടുവരാൻ എന്തെങ്കിലും നിർദ്ദേശമുണ്ടോ എന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു, ”കർണാടകയിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി പാർലമെന്റ് അംഗം കെ സി രാമമൂർത്തി രാജ്യസഭയിൽ ചോദിച്ചു.
ക്രിപ്റ്റോകറൻസികൾ കറൻസികളോ ആസ്തികളോ അല്ലെന്നും അവ ആർബിഐയുടെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെയും നേരിട്ടുള്ള റെഗുലേറ്ററി പരിധിക്ക് പുറത്താണ്. അതിനാൽ ഈ വിഷയത്തിൽ സർക്കാർ ബിൽ കൊണ്ടുവരുമെന്നും അനുരാഗ് താക്കൂർ മറുപടിയായി പറഞ്ഞു.