ഓൺലൈൻ പഠനത്തിന് രക്ഷാകർത്താക്കൾ വാങ്ങി നൽകിയ ഫോണിലൂടെ പരിചയം, പ്രണയം തുടർന്ന് പീഡനം; പ്രതി അറസ്റ്റിൽ

single-img
23 January 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പീഡിപ്പിച്ച യുവാവിനെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ പ്രിൻസ് പീറ്റർ (24) ആണ് കണ്ണനല്ലൂർ പൊലീസ് പിടികൂടിയത്.

ഓൺലൈൻ പഠനത്തിന് രക്ഷാകർത്താക്കൾ വാങ്ങി നൽകിയ ഫോണിലൂടെ പെൺകുട്ടിയുമായി പരിചയപ്പെടുകയും, തുടർന്ന് കുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കി പ്രണയം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോണും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. അഞ്ജാതരായ ആളുകളുമായി സോഷ്യൽ മീഡിയയിലൂടെ സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പ്രതിയെ മൂവാറ്റുപുഴയിലുള്ള വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തു. പ്രതിയുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെ വിവരങ്ങൾ കണ്ടെത്തി.

ഇൻസ്പെക്ടർ എസ്.എച്ച്.ഒ യു.പി. വിപിൻ കുമാറിൻറെ നേതൃത്വത്തിൽ എസ്.ഐ സുന്ദരേശൻ, പ്രബേഷനറി എസ്.ഐമാരായ രതീഷ് ,അനൂപ്, സി.പി.ഒ അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ മൂവാറ്റുപുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്.