ഹത്രാസ് കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി യോഗി സർക്കാർ

single-img
1 January 2021

വിവാദമായ ഹത്രാസ് കേസ് പരിഗണിക്കുന്ന ജഡ്ജിയെ യുപിയിലെ യോഗി സര്‍ക്കാര്‍ സ്ഥലം മാറ്റി. ജില്ലാ മജിസ്‌ട്രേറ്റായ പ്രവീണ്‍ കുമാര്‍ ലക്‌സറിനേയാണ് യുപി സര്‍ക്കാര്‍ സ്ഥലം മാറ്റി മിര്‍സാപൂരിലെ ജില്ലാ മജിസ്‌ട്രേറ്റായി നിയമിച്ചത്.

സംസ്ഥാനത്തെ ജാല്‍ നിഗം അഡീഷണ്‍ മജിസ്‌ട്രേറ്റ് രമേശ് രഞ്ജനാണ് നിലവില്‍ ഹത്‌റാസിന്റെ ചുമതല നല്‍കിയിരിക്കുന്നത്. 2020 സെപ്റ്റംബര്‍ 14നാണ് ഹത്‌റാസില്‍ ദലിത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്റ്റംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു.

കുടുംബത്തിന്റെ അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതുള്‍പ്പെടെ യുപി പോലീസിന്റെ ഇടപെടല്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.