ഫ്ലാറ്റ് ഉടമയ്ക്കെതിരെ മനുഷ്യക്കടത്തിന് കേസ്; വീട്ടുജോലിക്കാരി ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ച സംഭവത്തിലാണ് നടപടി; ഫ്ലാറ്റുടമ ഒളിവില്‍
കൊച്ചി മറൈന്‍ഡ്രൈവിന് സമീപമുള്ള ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് വീണു വീട്ടുജോലിക്കാരി തമിഴ്‌നാട് സേലം സ്വദേശി കുമാരിയുടെ ദാരുണ മരണത്തിൽ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു.
തമിഴ്‌നാട്ടില്‍നിന്ന് ജോലിക്കായി എത്തിച്ചശേഷം കുമാരിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടതിനാണ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്. അതിനിടെ, ഒളിവില്‍ പോയ ഇംതിയാസ് മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്ന് ജോലിക്കാരി വീണുമരിച്ച കേസില്‍ ഫ്ലാറ്റുടമയ്ക്കെതിെര ഗുരുതര ആരോപണവുമായി ജോലിക്കാരിയുടെ ഭര്‍ത്താവ്. കേസുമായി മുന്നോട്ട് പോവരുതെന്നും പണം തരാമെന്ന് വാഗ്ദാനം ചെയ്തെന്നും ഭര്‍ത്താവ് ശ്രീനിവാസന്‍ പറഞ്ഞു. കാഴ്ച പരിമിതിയുള്ള തന്നെ നിര്‍ബന്ധിച്ച് വെള്ള പേപ്പറില്‍ ഒപ്പു വയ്പ്പിച്ചതായും ആരോപിച്ചു. കേസില്‍ ഇടപെട്ട വനിതാ കമ്മിഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി.
കഴിഞ്ഞ ദിവസം രാത്രിയാണ് കുമാരി മരിച്ചത്. സേലത്തുനിന്നെത്തിയ ഭര്‍ത്താവ് ശ്രീനിവാസന്‍ ചികില്‍സാ സമയത്തു തന്നെ ആശുപത്രിയില്‍ ഉണ്ടായിരുന്നു. കുമാരി മരിച്ചതോടെ ബന്ധുക്കളും കൊച്ചിയിലെത്തി. രാത്രി ഇവര്‍ താമസിച്ച ലോഡ്ജിലെത്തിയ ഫ്ലാറ്റുടമയുടെ ബന്ധുക്കള്‍ ശ്രീനിവാസനെ കണ്ടെന്നും കേസില്‍ നിന്ന് പിന്‍മാറണമെന്ന് പറഞ്ഞെന്നുമാണ് ആരോപണം. പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും ശ്രീനിവാസന്‍ പറഞ്ഞു. കാഴ്ച പരിമിതിയുള്ള തന്നെ നിര്‍ബന്ധിച്ച് വെള്ളപേപ്പറില്‍ വിരളടയാളം പതിപ്പിച്ചതായും അരോപിച്ചു.
നീതിയുക്തമായ അന്വേഷണം വേണമെന്ന് പറഞ്ഞ് ബന്ധുക്കള്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണര്‍ക്ക് പരാതി നല്‍കി. കേസില്‍ ഇടപെട്ട വനിതാ കമ്മിഷന്‍ എറണാകുളം സെൻട്രല്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ഫ്ലാറ്റുടമ ഇംതിയാസ് അഹമ്മദിനെതിരെ ജുവനൈല്‍ നിയമപ്രകാരം നേരത്തെ തന്നെ കേസുള്ളതാണെന്നും ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.
Content : Case of human trafficking against flat owner in case of housemaid falling from sixth floor of flat