മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; നാലു ജില്ല; 1105 പ്രശ്നബാധിത ബൂത്തുകൾ
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുക. രാവിലെ ആറുമണിയോടെ തന്നെ പോളിംഗ് ബൂത്തുകളില്‍ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തി. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ മുതല്‍ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. തെരഞ്ഞെടുപ്പിന് മലബാർ മേഖലയിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്. മാവോവാദി സാന്നിധ്യമുള്ള വനാതിർത്തി മേഖലയിൽ എൻ.എസ്.ജി പരിശീലനം സായുധസേന വിഭാഗത്തെയും തണ്ടര്ബോൾട്ടിനെയുമാണ് നിയോഗിച്ചത്. അതേസമയം, കേന്ദ്ര സേനകളുടെ സേവനം ഇത്തവണയില്ല.
സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 1105 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. കണ്ണൂരിൽ മാത്രം 785 പ്രശ്നബാധിത ബൂത്തുണ്ട്. മലപ്പുറത്തും കാസർകോട്ടും 100 വീതവും കോഴിക്കോട്ട് 120ഉം പ്രശ്നബാധിത ബൂത്തുമാണുള്ളത്. ഇവയിൽ സൗകര്യമുള്ളിടത്ത് വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റിടങ്ങളിൽ വിഡിയോ കാമറയുണ്ടാവും. പൊലീസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ മൊബൈല്‍ സ്ക്വാഡുകളും പ്രവര്‍ത്തിക്കും.
പ്രശ്നബാധിത ബൂത്തുകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ പൊലീസിെൻറ മേൽനോട്ടത്തിൽ ഡ്രോൺ കാമറ നിരീക്ഷണവും ഉണ്ടാവും. ലൈവ് വെബ്കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട മുഴുവന്‍ ദൃശ്യങ്ങളും റെക്കോഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമീഷന് കൈമാറും. ഇവ നിരീക്ഷിക്കുന്നതിന് കലക്ടറേറ്റിലും പൊലീസ് മേധാവി ഒാഫിസിലും കണ്ട്രോള് റൂമുകളിലും സംവിധാനമൊരുക്കിയിട്ടുണ്ട്. സ്ട്രൈക്കർ ഫോഴ്സും രംഗത്തുണ്ടാവും. ആവശ്യമുള്ള സ്ഥലത്തേക്ക് പെെട്ടന്ന് വിന്യസിക്കാൻ സംഘങ്ങളായി പൊലീസിനെ റിസർവിൽ നിർത്തും.