കണ്മുൻപിൽ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും വോട്ട് രേഖപ്പെടുത്താതെ മുല്ലപ്പള്ളി രാമചന്ദ്രന്‍
കണ്മുൻപിൽ വോട്ടിംഗ് മെഷിനില്‍ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും വോട്ട് രേഖപ്പെടുത്താനാകാതെ വന്നിരിക്കുകയാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കോഴിക്കോട് ജില്ലയിലെ വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനിലാണ് വിചിത്രമായ വോട്ടെടുപ്പ് അരങ്ങേറിയത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് ആര്‍എംപിയിലെ സി.സുഗതന്‍ മാസ്റ്ററെയായിരുന്നു.
പക്ഷെ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം കാരണം ഡിസിസിയെ മറികടന്ന് കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപി ജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി. കൈപ്പത്തി ചിഹ്നവും അനുവദിക്കുകയായിരുന്നു. മുന്നണിയിലെ സഖ്യകക്ഷിയായ മുസ്‌ലിം ലീഗും വടകര എംപിയായ കെ മുരളീധരനും മുല്ലപ്പള്ളിയെ തള്ളി രംഗത്തെത്തിയതോടെ ജയകുമാറിനെ പിന്‍വലിക്കുകയായിരുന്നു.
പക്ഷെ പിന്മാറാനുള്ള തീയതി കഴിഞ്ഞതിനാല്‍ ജയകുമാറിന്റെ പേരും, കൈപ്പത്തി ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ രണ്ടാമത് തന്നെ ഉണ്ടായിരുന്നു. അതോടുകൂടിയാണ് പാര്‍ട്ടി ചിഹ്നത്തിന് വോട്ട് ചെയ്യാനാകാതെ പാര്‍ട്ടി പ്രസിഡണ്ട് വോട്ട് രേഖപ്പെടുത്തിയത്.