പശ്ചിമ ബംഗാളിൽ ഉടൻ തന്നെ കേന്ദ്ര സേനയെ ഇറക്കണം; ആവശ്യവുമായി ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ
പശ്ചിമ ബംഗാളിൽ അടിയന്തിരമായി കേന്ദ്ര സേനയെ ഇറക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് അധികാരം പിടിക്കാൻ അക്രമണങ്ങൾ നടത്തുകയാണെന്നും കൈലാഷ് ആരോപിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ അക്രമണങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും തടയാൻ ഉടൻ കേന്ദ്രസേനയെ ഇറക്കണമെന്നും കൈലാഷ് ഇന്ന് ആവശ്യപ്പെട്ടു.
“ബംഗാളില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് മമത ബാനര്‍ജി അറിയുന്നുണ്ട്. അതുകൊണ്ടുതന്നെ അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്.”ബംഗാളിലെ അക്രമം നിറഞ്ഞ സാഹചര്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് സ്വതന്ത്രമായും നീതിയുക്തമായും തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയാണെന്നും കൈലാഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്ഥാനം സന്ദർശിക്കാനെത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിനു നേരെ കല്ലെറിഞ്ഞതാണ് വിവാദങ്ങൾക്കിടയാക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ക്രമസമാധാന നില തകരാറിലാണെന്ന് ഗവർണർ ജഗദീപ് ധങ്കർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു.