ഭാര്യാ സഹോദരനെ കൊല്ലാൻ മാന്ത്രവാദം ചെയ്‌തെന്ന സംശയത്തിൽ യുവാവിനെ കസേരയില്‍ കെട്ടിയിട്ട് ചുട്ട് കൊന്നു
സോഫ്ട് വെയര്‍ എഞ്ചിനിയറെ മന്ത്രവാദം ചെയ്യുന്നെന്ന് ആരോപിച്ച് തീ വെച്ചു കൊന്നു. കസേരയില്‍ കെട്ടിയിട്ട ശേഷം ജീവനോടെയാണ് തീ കൊളുത്തിയത്. തെലങ്കാനയിലെ മഞ്ജുനാഥ ക്ഷേത്ര സമീപത്തെ പഗില്ല പവന്‍കുമാര്‍ (37) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പവന്‍കുമാറിന്റെ ഭാര്യാസഹോദരന്റെ ഭാര്യ സുമലതയേയും അവരുടെ കുടുംബാംഗങ്ങളില്‍ ചിലരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന പവന്‍ കുമാര്‍ സുമലതയേയും കുടുംബത്തേയും കാണാനാണ് ഭാര്യ കൃഷ്ണ വേണിക്കൊപ്പം ബല്‍വന്ത്പൂര്‍ ഗ്രാമത്തിലെത്തിയത്. സുമലതയുടെ ഭര്‍ത്താവ് ഹൃദയാഘാതം വന്ന് അടുത്തിടെയാണ് മരിച്ചത്.
മരണത്തിന് ഉത്തരവാദി പവന്‍ കുമാറാണെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. പവന്‍കുമാര്‍ മന്ത്രവാദം ചെയ്തത് കാരണമാണ് സുമലതയുടെ ഭര്‍ത്താവ് മരിച്ചതെന്ന് വീ്ട്ടുകാര്‍ വിശ്വസിച്ചിരുന്നു. അതിനിടെയാണ് പവന്‍കുമാറും ഭാര്യയും സുമലതയുടെ വീട്ടിലെത്തിയത്.
പൂട്ടിയിട്ട മുറിക്കുള്ളില്‍ നിന്ന് തീ പിടിച്ച് ഒരാള്‍ നിലവിളിക്കുന്നെന്ന് നാട്ടുകാരാണ് വിവരം അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ സ്ഥലത്തെത്തി വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കടന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും മല്യാല്‍ എസ്.ഐ നാഗരാജു പറഞ്ഞു.
ഒരു കുപ്പി വെള്ളം എടുത്ത് കൊണ്ടുവരാന്‍ തന്നെ സുമലത പറഞ്ഞയച്ചെന്നും തിരികെ വന്നപ്പോള്‍ ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നും തീ പിടിച്ച ശേഷം നിലവിളിക്കുന്നുണ്ടായിരുന്നെന്നും കൃഷ്ണവേണി പറഞ്ഞു. സുമലത കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു
Content : Hyderabad software engineer tied to chair, burnt alive over black magic suspicion