വികെ ഇബ്രാഹിം കുഞ്ഞ് 14 ദിവസത്തെ റിമാന്‍ഡില്‍

single-img
18 November 2020

കൊച്ചിയിലെ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടു. വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ഉത്തരവിട്ടത്. നിലവിൽ ആശുപത്രി മാറ്റേണ്ടെന്നാണ് തീരുമാനം.

ഇതുമൂലം റിമാന്‍ഡ് കാലാവധി മുഴുവന്‍ ഇബ്രാഹിം കുഞ്ഞ് ലേക് ഷോര്‍ ആശുപത്രിയില്‍ത്തന്നെ തുടരും. ഇന്ന് വൈകിട്ട് ഇബ്രാഹിംകുഞ്ഞിനെ കാണാന്‍ വിജിലന്‍സ് ജഡ്ജി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ നേരിട്ടെത്തിയിരുന്നു.

ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പിന്നീട് പരിഗണിക്കും.