ബിനീഷ് കോടിയേരിക്ക് വിനയായത് മുന്‍പ് അറസ്റ്റിലായ മുഹമ്മദ് അനൂപിന്‍റെ മൊഴി

single-img
29 October 2020

വിവാദമായ ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് വിനയായത് മുന്‍പ് അറസ്റ്റിലായ മുഹമ്മദ് അനൂപിന്‍റെ മൊഴി. ബിനീഷാണ് തനിക്ക് 2015-ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ആറ് ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കിയതെന്നതായിരുന്നു അനൂപിന്‍റെ മൊഴി. ഈ മൊഴിക്ക് പിന്നാലെ ബിനീഷില്‍ നിന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിവരങ്ങള്‍ തേടുകയായിരുന്നു. ഈ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട് ബിനീഷ് ഇഡിയോട് നേരത്തെ വിശദീകരിച്ചിരുന്നു.

പക്ഷെ അതിന് ശേഷം നടന്ന പരിശോധനയില്‍ അനൂപിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പലപ്പോഴായി 50 ലക്ഷത്തോളം രൂപ എത്തിയെന്ന് ഇഡി കണ്ടെത്തി. ഈ പണവും സംഘടിപ്പിച്ചു നല്‍കിയത് ബിനീഷാണെന്ന ബോധ്യത്തിലാണ് ഇഡിയുടെ ഇപ്പോഴത്തെ അറസ്റ്റ്. ഇന്ന് പുലർച്ചെ ചോദ്യം ചെയ്യലിന് എത്തിയ ബിനീഷിനോട് അനൂപിന്‍റെ മൊഴിയിലെ കാര്യങ്ങളില്‍ വ്യക്തത തേടിയെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല എന്നാണ് വിവരം.

ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലിന് ബിനീഷ് വിസമ്മതിക്കുക കൂടി ചെയ്തതോടെ മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച്‌ ബിനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.