രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് മെഹ്ബൂബയെ ജയിലിലടയ്ക്കണം: ബിജെപി ജമ്മു കാശ്മീര്‍ അധ്യക്ഷന്‍

single-img
24 October 2020

കേന്ദ്ര സര്‍ക്കാര്‍ ഭരണ ഘടനയ്ല്‍ നിന്നും ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം നീക്കം ചെയ്ത പിന്നാലെ കരുതല്‍ തടങ്കലില്‍ ആകുകയും പതിനാല് മാസങ്ങള്‍ക്ക് ശേഷം മോചിതയാവുംയും ചെയ്ത ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബിജെപി രംഗത്തെത്തി.

തടങ്കലില്‍ നിന്നും മോചിതയായ ശേഷം മെഹ്ബൂബ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിനിടെ അവര്‍ നടത്തിയ ജമ്മു കാശ്മീരിന്റെ സംസ്ഥാന പതാക തിരിച്ചുകൊണ്ടുവന്നാല്‍ മാത്രമേ ദേശീയ പതാക ഉയര്‍ത്തുകയുളളൂ എന്നായിരുന്നു എന്ന പ്രസ്താവനക്കെതിരെയാണ് ബിജെപി രംഗത്ത് വന്നത്. മെഹ്ബൂബ നടത്തിയ രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പരിശോധിക്കണമെന്നും മെഹ്ബൂബയെ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ജയിലിലടയ്ക്കണമെന്നും ജമ്മു കാശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദ്ര റെയ്‌ന ആവശ്യപ്പെട്ടു.

”ഞങ്ങളുടെ രാജ്യത്തിന്റെ പതാകയ്ക്കും രാജ്യത്തിനും മാതൃഭൂമിക്കുമായി ഓരോ തുള്ളി രക്തവും ഞങ്ങള്‍ നല്‍കും. ജമ്മു കാശ്മീര്‍ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ടുതന്നെ ഒറ്റ പതാക മാത്രമേ ഉയര്‍ത്താനാകൂ. അത് ദേശീയ പതാകയാണ്. ” – രവീന്ദ്ര റെയ്‌ന പറഞ്ഞു. ജമ്മു കാശ്മീരില്‍ സംസ്ഥാന പതാകയും ദേശീയ പതാകയും ഉള്ളതുകൊണ്ടാണ് ഇവിടെ ദേശീയ പതാകയും ഉള്ളതെന്നും സംസ്ഥാന പതാക ഉള്ളതുകൊണ്ടാണ് ജമ്മു കശ്മീര്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും മെഹ്ബൂബ പറഞ്ഞിരുന്നു.