ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റിട്ട് പൊള്ളലേറ്റ് മരിച്ച നിലയില്‍ സ്വകാര്യ സ്കൂള്‍ അധ്യാപിക

single-img
22 October 2020

മുക്കത്ത് അധ്യാപികയെ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സ്ഥലത്തെ സ്വകാര്യ സ്കൂള്‍ അധ്യാപികയായ ദീപ്തിയാണ് മരിച്ചത്. 41 വയസ്സായിരുന്നു. കാരശേരിയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു സമീപത്താണ് ഇവരുടെ മ‍ൃതദേഹം കണ്ടെത്തിയത്.

കാറിലെ സീറ്റുകള്‍ കത്തിയ നിലയിലാണ്. വാഹനത്തിനുള്ളില്‍ നിന്ന് മണ്ണെണ്ണയും കണ്ടെടുത്തു. കാര്‍ റോഡില്‍ നിന്ന് അകത്തേയ്ക്ക് കയറ്റിയിട്ട നിലയിലാണ്. ഭര്‍ത്താവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. ആറും ഏഴും പന്ത്രണ്ടും വയസുള്ള മൂന്ന് കുട്ടികളുണ്ട്.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അധ്യാപികയായ ദീപ്തിയുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടത്. നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്. ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റിട്ട് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. റോഡില്‍ നിന്ന് അകത്തേയ്ക്ക് കയറ്റിയിട്ട നിലയിലാണ് കാറ്.

ഉച്ചയക്ക് ശേഷം അധ്യാപിക കാര്‍ ഓടിച്ചുപോകുന്നത് കണ്ടവരുണ്ട്. ശരീരത്തില്‍ മല്‍പ്പിടുത്തത്തിന്‍റെ പാടുകളൊന്നും കാണാനില്ലെന്ന് പൊലിസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.