യു.പിയിൽ മുൻ ഗ്രാമത്തലവൻ ഉൾപ്പെട്ട സംഘം ദലിത് യുവതിയെ തോക്കിൻ മുനയിൽനിർത്തി കൂട്ടബലാത്സംഗം ചെയ്തു
ലഖ്‌നൗ: ഹാഥറസിൽ 19കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം കെട്ടടങ്ങും മുമ്പേ ഉത്തർപ്രദേശിൽ മറ്റൊരു ദലിത് യുവതിയെ തോക്കിൻ മുനയിൽനിർത്തി ഭീഷണിപ്പെടുത്തി രണ്ടുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മുൻ ഗ്രാമത്തലവൻ ഉൾപ്പെട്ട സംഘമാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതു. കാൺപുർ ദെഹാത് ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.
ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്, പക്ഷേ ഞായറാഴ്ചയാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചതായി പൊലീസ് സൂപ്രണ്ട് കേശവ് കുമാർ ചൗധരി പറഞ്ഞു. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയം വീട്ടിൽ അതിക്രമിച്ചു കയറി തോക്കിൻ മുനയിൽനിർത്തി 22കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
സംഭവം പുറത്തുപറഞ്ഞാൽ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. പരാതിയിൽ കൂട്ടമാനഭംഗവും മറ്റ് ഐപിസി ചാർജുകളും പട്ടികജാതി-ഗോത്ര (അതിക്രമങ്ങൾ തടയൽ)1989 നിയമത്തിലെ വകുപ്പുകളും പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഹാഥ്രസ് സിൽ 19കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിെൻറ പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് മറ്റൊരു ആക്രമണം. യു.പിയിൽ ദലിത് പെൺകുട്ടികൾക്ക് നേരെ നടക്കുന്ന നിരന്തര ആക്രമണങ്ങൾക്കെതിരെ പ്രതിേഷധം ശക്തമായിരുന്നു.