മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് മഹാരാഷ്ട്രയില്‍ നാല് സഹോദരങ്ങളെ വെട്ടിക്കൊന്നു
മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് മഹാരാഷ്ട്രയില്‍ നാല് സഹോദരങ്ങളെ വെട്ടിക്കൊന്നു. മൂന്ന് വയസുള്ള സുമന്‍, എട്ട് വയുസുള്ള അനില്‍, പതിനൊന്ന് കാരനായ റാവല്‍, പന്ത്രണ്ടുകാരിയായ സയ്ത എന്നിവരെയാണ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നത്.
മധ്യപ്രദേശില്‍ നിന്നുള്ള മെഹ്താബ്, റുമാലി ബിലാല എന്നിവരുടെ മക്കളാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു ഫാമിലെ ജോലിക്കായാണ് ഇവര്‍ മഹാരാഷ്ട്രയിലെ ജാല്‍ഗണിലെ ബോര്‍ഘേട ഗ്രാമത്തിലെത്തിയത്. കൊലപാതകത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികള്‍ ഒരേ കോടാലി കൊണ്ട് തന്നെയായിരിക്കാം നാല് കുട്ടികളെയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
കേസിന്റെ അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണം സംഘം ഏറ്റെടുക്കുമെന്നും പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ജോലിക്ക് പോയി തിരികെ വരുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടികളെയാണ് മാതാപിതാക്കള്‍ കണ്ടത്. അതേസമയം കുട്ടികളുടെ മൃതദേഹത്തിനടുത്ത് വച്ചു തന്നെ രക്തത്തില്‍ മുങ്ങിയ കോടാലിയും പോലീസ് കണ്ടെടുത്തു.