ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച പെൺകുട്ടി മൊഴി മാറ്റി: പെൺകുട്ടിക്ക് എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

single-img
14 October 2020

ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെതിരേ ലൈംഗികാരോപണം ഉന്നയിച്ചു രംഗത്തെത്തിയ പെണ്‍കുട്ടി മൊഴിമാറ്റി. അക്രമികളുടെ സമ്മര്‍ദ്ദത്തിലാണ് ചിന്‍മയാനന്ദിനെതിരേ ലൈംഗീകാരോപണം ഉന്നയിച്ച് പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി ഇന്നലെ കോടതിയില്‍ പറഞ്ഞു.

ചൊവ്വാഴ്ച കേസ് പരിഗണിച്ചവേളയില്‍ ലക്‌നൗവിലെ പ്രത്യേക കോടതിക്ക് മുമ്പാകെയാണ് 24കാരിയായ നിയമവിദ്യാര്‍ഥി പീഡനത്തിന് ഇരയായെന്ന മൊഴി നിഷേധിച്ചത്. അഡീഷ്ണല്‍ ജില്ലാ ജഡ്ജ് പവന്‍ കുമാര്‍ റായ്ക്ക് മുമ്പാകെയാണ്  പെണ്‍കുട്ടി പുതിയ മൊഴി നല്‍കിയത്‌

അതേസമയം മൊഴിമാറ്റിയതിന്‌ നിയമവിദ്യാര്‍ഥി കൂടിയായ പെണ്‍കുട്ടിക്കെതിരേ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി. കേസില്‍ ഒക്ടോബര്‍ 15ന് കോടതി വീണ്ടും വാദം കേള്‍ക്കും. 

ചിന്‍മയാനന്ദ് ട്രസ്റ്റിന് കീഴില്‍ ഷാജഹാന്‍പുരിലുള്ള ലോ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷമാണ് സ്വാമി ചിന്‍മയാനന്ദ ഒരുവര്‍ഷത്തോളം പീഡിപ്പിച്ചതായി ആരോപിച്ച്‌ പരാതി നല്‍കിയത്.