ഇന്ത്യ നീങ്ങുന്നത് സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലേക്ക്; മുന്നറിയിപ്പുമായി ഐഎംഎഫ്
കോവിഡ് മഹാമാരിയും തുടർന്നുണ്ടായ ലോക്ഡൗണും കാരണം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ 10.3 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് ഐഎംഎഫ് പറയുന്നു. മൂന്നാം ലോകരാജ്യങ്ങളിൽ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവും. രാജ്യത്തിന്റെ സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയിലേക്ക് ഇന്ത്യ കൂപ്പുകുത്തുമെന്നുംഐഎംഎഫ് മുന്നറിയിപ്പ് നൽകുന്നു.
കോവിഡ് വൈറസ് വ്യാപനത്തിനും മുൻപ് തന്നെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലായിരുന്നു. പിന്നീട് വന്ന കോവിഡും തുടർന്ന് ശക്തമായ ലോക്ഡൗണും വന്നതോടെ രാജ്യം വലിയ പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നുവെന്നാണ്മുന്നറിയിപ്പിൽ പറയുന്നത്.
ഇപ്പോഴത്തെ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപിയിൽ 10.3 ശതമാനത്തിന്റെ കുറവാണുണ്ടാകുക. അതായത് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ തകർച്ചയാണ് ഇതെന്നും ഐഎംഎഫ് അറിയിച്ചു. 2021ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 8.8 ശതമാനം നിരക്കിൽ വളരുമെന്നും ഇതോടൊപ്പം പറയുന്നുണ്ട് . ഇന്ത്യയ്ക്ക് പുറമെ ബ്രസീൽ , റഷ്യ-4.4, ദക്ഷിണാഫ്രിക്ക-8.0 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ പ്രതീക്ഷിക്കുന്ന ഇടിവ്. എന്നാൽ ചൈനയുടെ സമ്പദ്വ്യവസ്ഥ 1.9 ശതമാനം നിരക്കിൽ വളരുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.