സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തൽക്കാലം പിടിക്കില്ല
സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറുന്നു. ഒരു മാസത്തെ ശമ്പളം തൽക്കാലത്തേക്ക് പിടിക്കേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
ജീവനക്കാരുടെ എതിർപ്പ് നിലനിക്കുന്നു എന്നതാണ് കാരണം എന്നാണ് റിപ്പോർട്ട്. ഭരണാനുകൂല സംഘടനകള്‍ ഉള്‍പ്പെടെ എതിർപ്പ് നേരത്തെ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കൂടുതൽ ഗുരുതരമായാല്‍ ഇക്കാര്യത്തിൽ പുനരാലോചനയുണ്ടാകും. സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം 6 മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സർക്കാർ തീരുമാനം.
സാലറി കട്ട് തുടർന്നാൽ പണിമുടക്ക് ആരംഭിക്കാൻ പ്രതിപക്ഷ സംഘടനകളുടെ നീക്കമുണ്ടായിരുന്നു. കോടതിയെയും സമീപിക്കാനും ആലോചയുണ്ടായിരുന്നു. രണ്ടും തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലും സർക്കാരിനുണ്ടായി. അതേസമയം, സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാൻ സർക്കാർ ആലോചിച്ചത്. എന്നാൽ, ജീവനക്കാരുടെ സംഘടനകൾ ആദ്യം മുതലേ ഇതിനു എതിരായിരുന്നു.