രാഹുലും പ്രിയങ്കയും ഹത്രാസില്‍; കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ കാണുന്നു

single-img
3 October 2020

യുപിയിലെ ഹത്രാസിൽ ക്രൂരമായ പീഡനത്തിനിരയാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ കാണാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും എത്തിചേർന്നു. ഹത്രാസിലെ ഗ്രാമത്തിലെത്തിയ രാഹുലും പ്രിയങ്കയും ഇവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.

യുപിയിലെ ഹത്രാസിൽ ക്രൂരമായ പീഡനത്തിനിരയാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ കാണാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും എത്തിചേർന്നു. ഹത്രാസിലെ ഗ്രാമത്തിലെത്തിയ രാഹുലും പ്രിയങ്കയും ഇവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.

ഇവർ തങ്ങൾക്ക് നേരിട്ട അവഗണനയെക്കുറിച്ചും അനീതിയെക്കുറിച്ചും രാഹുലിനോടും പ്രിയങ്കയോടും സംസാരിച്ചു. പെണ്‍കുട്ടിയുടെ പിതാവിൽ നിന്നും സഹോദരനിൽ നിന്നും രാഹുൽ ഗാന്ധി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംസ്ഥാനത്തെ സംഘടനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ലോക്സഭയിലെ കക്ഷിനേതാവ് അധീ‍ർരജ്ഞൻദാസ് ചൗധരി എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

നേരത്തെ, ഡല്‍ഹി -നോയിഡ ഫ്ലൈവേയിൽ യുപി പോലീസ് തയ്യാറാക്കിയ കടുത്ത പ്രതിരോധത്തിനൊടുവിൽ കർശന നി‍ർദേശങ്ങൾ നല്‍കിയായിരുന്നുരാഹുലിന് ഹത്രാസിലെക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയത്.