ജനിക്കാൻ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാൻ ഏഴുമാസം ഗർഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ചു: ഭർത്താവ് അറസ്റ്റിൽ
20 September 2020
ജനിക്കുന്ന കുഞ്ഞ് ആണാണോ എന്നറിയാൻ ഏഴുമാസം ഗർഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ചയാൾ അറസ്റ്റിൽ. പന്നാലാൽ എന്നയാളാണ് മുപ്പത്തിയഞ്ചുകാരിയായ ഭാര്യയുടെ വയറ് മൂർച്ചയേറിയ കറിക്കത്തികൊണ്ട് കീറിയത്. ഉത്തർപ്രദേശിലെ നേക്പൂരിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിളികേട്ടെത്തിയ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. ഇയാൾക്ക് അഞ്ച് പെൺമക്കളാണ്.
ഒരു ആൺകുഞ്ഞ് വേണമെന്ന ഏറെനാളായി ഇയാൾ ആഗ്രഹിക്കുന്നുണ്ടായിരുന്നെന്ന് അയൽക്കാർ പറയുന്നു. ഒരു മകനെ വേണമെന്ന് എപ്പോഴും പന്നാലാൽ പറഞ്ഞിരുന്നതായി അയൽവാസികൾ വെളിപ്പെടുത്തി.
ഈ സംഭവത്തിനുപിന്നിൽ മറ്റാരുടെയെങ്കിലും പ്രേരണ ഉണ്ടോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.