സഹകരണ ബാങ്കുകളെ നിയന്ത്രിക്കാൻ അധികാരം; ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ പാസാക്കി ലോക്സഭ

single-img
16 September 2020

റിസർവ് ബാങ്കിന് രാജ്യവ്യാപകമായി സഹകരണ ബാങ്കുകളെ നിയന്ത്രിക്കാൻ അധികാരം നൽകുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ 2020 ഇന്ന് ലോക്സഭ പാസാക്കി. അതേസമയം സഹകരണ ബാങ്കുകളെ കേന്ദ്ര സർക്കാരിന്റെ കീഴിലാക്കുന്നതല്ല ബില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ അറിയിച്ചു. “സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കാനാണ് ബില്ല് കൊണ്ടുവന്നത്. ഈ നിയമം മൂലം അംഗങ്ങളുടെ അധികാരം യാതൊരു കാരണത്താലും കുറയില്ല.

അവസാന 20 വർഷത്തിനിടെ 420 സഹകരണ ബാങ്കുകൾ ഇന്ത്യയില്‍ തകർന്നു. ഈ സാഹചര്യം മുന്നോട്ടുള്ള
കാലത്ത് ഒഴിവാക്കാനാണ് പുതിയ ഭേദഗതിയെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തെ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ ഉൾപ്പെടുന്നതല്ല ഈ നിയമ ഭേദഗതി.

വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കുകളായി പ്രവർത്തിക്കുന്ന പല സഹകരണ സംഘങ്ങളുടെയും സാമ്പത്തിക ആരോഗ്യത്തെ സംബന്ധിച്ച് വളരെ സൂക്ഷ്മത പുലർത്തുന്നതിനാലാണ് കേന്ദ്ര സർക്കാരിന് ഓർഡിനൻസിലേക്ക് പോകേണ്ടിവന്നതെന്നും നിർമല സീതാരാമൻ അറിയിച്ചു.