റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ ഇന്ത്യയ്ക്ക് നല്‍കും

single-img
16 September 2020

റഷ്യ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് v ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് നല്‍കും. റഷ്യയുടെ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. തുടര്‍ന്നുള്ള വാക്സിന്‍ പരീക്ഷണവും വിതരണവും ഇതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയന്ത്രണ സംവിധാനങ്ങളുടെ അനുമതിക്ക് വിധേയമായിട്ടായിരിക്കുമെന്നും റഷ്യന്‍ സര്‍ക്കാരിന് കീഴിലുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചിട്ടുണ്ട്.

നിലവില്‍ 100 മില്യണ്‍ ഡോസാണ് ഇന്ത്യയ്ക്ക് റഷ്യ ആദ്യ ഘട്ടത്തില്‍ കൈമാറുന്നത്. ഇപ്പോള്‍തന്നെ വാക്സിന്‍ വിതരണത്തില്‍ കസാഖിസ്ഥാന്‍, ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പരസ്പര ധാരണയില്‍ എത്തിയിട്ടുണ്ട്.

ഇന്ത്യയുമായാവട്ടെ വാക്സിന്‍ നിര്‍മ്മാണ കരാറിലും റഷ്യ ഏര്‍പ്പെട്ടിട്ടുണ്ട്. തുടക്കത്തില്‍ 30 കോടി ഡോസ് സ്പുട്നിക് വാക്സിന്‍ നിര്‍മ്മിക്കാനാണ് ഇന്ത്യയുമായി റഷ്യ ധാരണയില്‍ എത്തിയിരിക്കുന്നത്.