രാമക്ഷേത്ര നിർമാണം സെപ്റ്റംബർ 17നു ശേഷം ആരംഭിക്കും: നിർമ്മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല
അയോധ്യയിൽ രാമക്ഷേത്ര നിർമാണം സെപ്റ്റംബർ 17നു ശേഷം ആരംഭിക്കുമെന്ന് ശ്രീരാമജ·ഭൂമി തീർഥ് ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചന്പത് റായ് അറിയിച്ചു. ക്ഷേത്രം നിർമാണ കമ്പനിയായ ലാർസൻ ആന്റ് ടർബോ ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഫീസ് വാങ്ങാതെയാണ് കമ്പനി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്ഷേത്രത്തിന് അടിത്തറ പാകാനായി 12000 തൂണുകൾ ഉപയോഗിക്കും. ഇവ കല്ലുകൾ കൊണ്ട് നിർമിച്ചിരിക്കുന്നവയാണെന്നും ക്ഷേത്രനിർമാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമാണത്തിനുള്ള യന്ത്രങ്ങൾ ഹൈദരാബാദിൽ നിന്നും മുംബൈയിൽ നിന്നുമാണ് എത്തിക്കുന്നത്. നിർമാണ ജോലിക്കെത്തുന്ന എല്ലാ തൊഴിലാളികൾക്കും കോവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.