വെഞ്ഞാറമൂട് കൊലക്കേസ് പ്രതി മദപുരം ഉണ്ണി കോൺഗ്രസുകാരനല്ലെന്ന വാദം പൊളിയുന്നു: പ്രതിയെ കോൺഗ്രസ് വാർഡ് പ്രസിഡൻ്റായി തെരഞ്ഞെടുക്കുന്ന ഫോട്ടോ പുറത്ത്

single-img
4 September 2020

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിൽ പിടിയിലായ ഐഎൻടിയുസി പ്രാദേശിക നേതാവായ മദപുരം ഉണ്ണിയ്ക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന വാദം പപൊളിയുന്നു. ഉണ്ണിയെ തലയിൽ വാർഡ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കുന്ന ഫോട്ടോ കൈരളി ന്യൂസ് പുറത്തു വിട്ടു. ഉണ്ണിക്ക് കോൺഗ്രസ് ബന്ധം ഇല്ലെന്നായിരുന്നു നേതൃത്വത്തിൻ്റെ വിശദീകരണം. യൂത്ത് കോൺഗ്രസ് വെബായം എന്ന പേജിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. 

അതേ സമയം ഇയാൾ മുഖ്യപ്രതിയാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് പൊലീസ് സംശയിക്കുന്നയാളാണ് മദപുരം ഉണ്ണി. ഇയാൾ സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. മദപുരത്തെ ഒരു മലയുടെ മുകളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തിൻ്റെ ഗൂഢാലോചനയിലടക്കം ഉണ്ണിക്ക് പങ്കുണ്ട് എന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്ക് രക്ഷപെടാൻ സൗകര്യം ഒരുക്കിക്കൊടുത്തതിലും ഇയാൾക്ക് പങ്കുണ്ടെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇതോടെ വെഞ്ഞാറമൂട് ഇരട്ട കൊലപാതകക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. 

പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ഒരു സ്ത്രീയടക്കം ഏഴു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിലുണ്ടായ സംഘർഷമാണ് ഇപ്പോൾ കൊലപാതകത്തിൽ കലാശിച്ചത്.ഓഗസ്റ്റ് 31ന് പുലർച്ചെയായിരുന്നു വെഞ്ഞാറമൂട്ടിലെ തേമ്പാംമൂട്ടിൽ വച്ച് കൊലപാതകം നടന്നത്.