നിയാസ് കുന്നൻ: കോവിഡ് ബാധിതനായ അംഗപരിമിതനായ സുഹൃത്തിനെ നോക്കാൻ രോഗം വരുമെന്നറിഞ്ഞിട്ടും പിന്നിലേക്കില്ലെന്നു പറഞ്ഞ മനസ്സിനുടമ

single-img
4 September 2020

മലപ്പുറം വീണ്ടും സ്നേഹഗാഥയെഴുതുകയാണ്. ദേശീയ തലത്തിൽ വരെ നുണപ്രചരണങ്ങൾ നടത്തി മലപ്പുറം ജില്ലയുടെ ശോഭ കെടുത്തുന്ന ശക്തികൾക്ക് വർ മറുപടി നൽകുന്നത് സ്നേഹത്തിൻ്റെ ഭാഷയിലാണ്. വാക്കുകൾ കൊണ്ട് തങ്ങളെ ആക്രമിക്കുന്നവരെ അവർ സ്നേഹത്തിലൂടെ പ്രതികരം ചെയ്യുന്നു. 

നിയാസ് കുന്നൻ എന്ന യുവാവാണ് മലപ്പുറത്തു നിന്നും സ്നേഹം നിറച്ച പുതിയ വാർത്തയുമായി എത്തുന്നത്. മലപ്പുറം കാവനൂർ സ്വദേശിയായ നിയാസ് സ്വന്തം സുഹൃത്തും അയൽക്കാരനുമായ യുവാവിനു വേണ്ടി സ്വയം സമർപ്പിച്ചിരിക്കുകയാണ്. അംഗ പരിമിതനായ സുഹൃത്തിനു രണ്ടു ദിവസം മുമ്പാണു കൊവിഡ് സ്ഥിരീകരിച്ചത്. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത കൂട്ടുകാരന് മുന്നോട്ടുള്ള ജീവിതം ഒരു വലിയ പ്രതിസന്ധിയായിരുന്നു. 

കോവിഡ് ബാധിതൻ്റെ കാര്യം  നോക്കാൻ ഒരാൾ വേണമെന്ന് അധികൃതർ കൂടി ആവശ്യപ്പെട്ടതോടെ പൂർണ്ണ മനസ്സോടെ നിയാസ് അതിനു തയ്യാറാകുകയായിരുന്നു. കൂടെ നിൽക്കുന്ന ആൾക്ക് നൂറു ശതമാനവും കോവിഡ് വരാൻ സാദ്ധ്യത ഉണ്ട് എന്ന് ഡോക്ടർ അറിയിച്ചിട്ടും നിയാസ് പിന്നോട്ടു പോയില്ല. താൻ മതി എന്നു അധികൃതരെ അറിയിച്ചു നിയാസ് ആ ആ ദൗത്യം ഏറ്റെടുത്തു. 

രണ്ടു പേരും ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളോജിൽ നിരീക്ഷണത്തിലാണ്. എല്ലാവരും ഭയത്തോടെ മാറി നില്ക്കുന്ന ഒരു മഹാമാരിയുടെ മുൻപിലേക്കാണ് നിയാസ് എന്ന സന്നദ്ധ സേവകൻ പൊരുതാനിറങ്ങിയിരിക്കുന്നത്. ഇത് നിയാസിൻ്റെ മാത്രം കഥയാകുന്നില്ല. മലപ്പുറം എന്ന ജില്ലയുടെ സ്നേഹത്തിൽ പൊതിഞ്ഞ മറുപടികൂടിയാണ്.